മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ഭരണകൂട അതിക്രമം അപലപനീയം – എ. മിസ്ബാഹ്

ചെത്ത്ലാത്ത്: കവരത്തി ദ്വീപിയിലെ മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അതിക്രമം അപലപനീയമെന്ന് സാമൂഹ്യ പ്രവർത്തകനും മുൻ എ.എ.സി അംഗവുമായ എ മിസ്ബാഹ്. നിയമപാലകർ നിയമം ലംഘിക്കുകയും മദ്യത്തിനും മദിരാശിക്കും ലക്ഷദ്വീപിനെ വിട്ടുകൊടുക്കാനുള്ള പുറപ്പാടുമാണ് തലസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് എ മിസ്ബാഹ് തൻ്റെ പ്രതികരണം പങ്കുവെച്ചത്. മിസ്ബാഹിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: നിയമപാലകർ നിയമലംഘനം നടത്തിയ നേർക്കാഴ്‌ചയാണ് ഇന്നലെ തലസ്ഥാനദ്വീപിൽ കണ്ടത്. തീരദേശ നിയമത്തിൽ സംരക്ഷിക്കേണ്ടവരെ ബലം പ്രയോഗിച്ച് ആട്ടിയിറക്കി അവിടെ അന്യർക്ക് മദ്യത്തിനും മദിരാശിക്കും…

Read More

കോടതി വിധി മാനിക്കാത്ത ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് എം.പി ഹംദുള്ള സഈദ്

കവരത്തി: മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യ പ്രദമായി മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള സ്‌ഥല സൗകര്യം എല്ലാ ദ്വീപിലും ഭരണകുടം അനുവദിക്കണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ സംഭാവന നൽകുന്ന വിഭാഗമാണ് മത്സ്യതൊഴിലാളികൾ, അവരുടെ അധ്വാനത്തെ അപമാനിക്കുകയല്ല ആദരിക്കുകയാണ് ദ്വീപ് ഭരണാധികാരികൾ ചെയ്യേണ്ടതെന്നും എം.പി ഹംദുള്ള സഈദ് പറഞ്ഞു. കവരത്തി പടിഞ്ഞാറ് ജെട്ടിക്ക് പരിസരത്തിൽ വർഷങ്ങളായി ഫിഷർമാന്മാർ ഉപയോഗിച്ചു വന്നിരുന്ന ബോട്ടുകൾ കയറ്റാനും മറ്റ് മത്സ്യസംസ്ക്കരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കു മായി ഉപയോഗിച്ചുവരുന്ന താൽക്കാലിക സംവിധാനങ്ങൾ…

Read More

ഫിഷിംഗ് ഷെഡുകൾ പൊളിച്ചു മാറ്റി; കോടതി വിധി മാനിച്ചില്ല

കവരത്തി. ഫെബ്രു 1 . കവരത്തി ജെട്ടിയുടെ വടക്കുഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡും മാസ് നിർമ്മാണ സാമഗ്രികളും പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികളുടെ ഷെഡും മറ്റും കടൽക്കരയിലുള്ള അക്രീറ്റഡ് ലാൻഡിൽ ഉള്ള ഷെഡും മറ്റ് അനുബന്ധ നിർമ്മിതികളും പൊളിക്കുന്നതിനു മുമ്പ് തൊഴിലാളികൾക്ക് ബദൽ സംവിധാനം ഒരുക്കി നൽകണം എന്നിട്ട് വേണം പൊളിച്ചു മാറ്റാൻ എന്ന കേരള ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തി കൊണ്ടാണ് ഇന്ന് രാവിലെ പോലീസിനെ കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ബലമായി ഷെഡുകൾ പൊളിച്ചു മാറ്റിച്ചത്. മാത്രമല്ല അതിന്റെ ഇരകൾക്ക്…

Read More

ലക്ഷദ്വീപിനെ അറിഞ്ഞ് പയ്യന്നൂർ

ലക്ഷദ്വീപിന്റെ സംസ്ക്‌കാരവും കലകളും അത്തറിന്റെ നറുമണവും ഭക്ഷണ രുചികളുമറിയാൻ പയ്യന്നൂരിൽ സൗകര്യമൊരുക്കി. തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ‘അത്തോളു ഈദു’ എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി ലക്ഷദ്വീപിനെ പരിചയപ്പെടുത്തുന്നത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ എം വിജിൻ എംഎൽഎ അത്തോളു ഈദു ഉദ്ഘാടനംചെയ്തു. സ്‌കൂൾ മാനേജർ എം പി അബ്ദുൾ മുത്തലിബ് അധ്യക്ഷനായി. കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീ സർ പി വി ലാവ്‌ലിൻ പ്രഭാഷണം നടത്തി. ഹബീബ് കടമ്മത്ത് ലക്ഷദ്വീപിനെ പരിചയപ്പെടുത്തി….

Read More

മദ്രസ്സാ പ്രവർത്തി സമയം പുന:ക്രമീകരിക്കാൻ ആവശ്യപ്പെട്ട് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ

ആന്ത്രോത്ത്: മദ്രസാ പഠന സമയം രാവിലെ 6.30 എന്നുള്ളത് ഏഴ് മണിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രസാ മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ ശ്രീ.ബുസർ ജം ഹർ.രാവിലെ സൂര്യൻ ഉദിക്കുന്നത് 7.05നാണ്. എന്നാൽ വിദ്യാർത്ഥികൾ മദ്രസ ക്ലാസ് ആരംഭിക്കുന്നത് 6.30നാണ്. ആറ് മണി മുതൽ കുട്ടികൾ മദ്രസയിലേക്ക് പോയിത്തുടങ്ങുന്നു. ഈ സമയത്ത് വഴികളിൽ വേണ്ടത്ര പ്രകാശം ഉണ്ടായിരിക്കുകയില്ല. ആളുകൾ കൂടുതലും ഉറക്കത്തിലുമായിരിക്കും. ഈ സമയത്ത് കുട്ടികളെ മദ്രസയിലേക്ക് അയക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് കുറേ…

Read More

യാത്രാകപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മുംബൈ പോർട്ട് സന്ദർശിച്ച് ലക്ഷദ്വീപ് എം.പി.

മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ മെയിൻറനൻസ് പുരോഗതി വിലയിരുത്താൻ മുംബൈ പോർട്ടിൽ അഡ്വ.ഹംദൂള്ള സഈദ് സന്ദർശിച്ചു. കപ്പലുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കാലതാമസം വന്നതിനാൽ യാത്രാരംഗത്ത് പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താനും നടപടികൾ വേഗത്തിലാക്കാനും എംപി കപ്പലുകൾ സന്ദർശിച്ചത്. അറുനൂറ് യാത്രക്കാരെയും ചരക്കും വഹിക്കാൻ ശേഷിയുള്ള എം വി കവരത്തി ലക്ഷദ്വീപിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ യാത്രാ…

Read More

തായിനേരിയിൽ വീണ്ടും ലക്ഷദ്വീപ്

പയ്യന്നൂർ: തായിനേരിയിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിൽ ജനുവരി 30, 31 തിയ്യതികളിൽ അത്തോളു ഈദ് എന്ന ദ്വീപോത്സവം നടക്കുവാൻ പോകയാണ്. അതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.സ്കൂളിൻ്റെ ശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ലക്ഷദ്വീപിനെ അറിയാൻ എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി ലക്ഷദ്വീപ് ഉത്സവം സംഘടിപ്പിക്കുന്നത്.കടമത്ത് ദ്വീപിൽ നിന്നുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ ക്ലബ്ബിൻ്റെ കലാകാരൻമാരും അമിനി ദ്വീപിലെ പ്രശസ്ത സൂഫി ഗായകൻ ളിറാർ അമിനിയും ആഘോഷത്തിൽ പങ്കെടുക്കും. ദ്വീപിലെ കോൽക്കളി, പരിചക്കളി, ആട്ടം, ദോലിപ്പാട്ട്, ഉലക്ക…

Read More

ഡോ. എം. മുല്ലക്കോയ ലക്ഷദ്വീപ് നാടോടി സാഹിത്യ ഗവേഷകൻ

ഇസ്മത്ത് ഹുസൈൻ ഞാൻ അറിഞ്ഞ കാലത്ത് ദ്വീപിലെ ഒരെഴു ത്തുകാരനെ കാണണമെന്ന ആഗ്രഹമുണ്ടായത് ഡോ. എം. മുല്ലക്കോയയെയായിരുന്നു. സാഹിത്യകാരനെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കവരത്തിയിൽ ചെന്നു കാണുകയുണ്ടായി. ഞാൻ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ച് തുടങ്ങിയ കാലത്താണ് ലക്ഷദ്വീപിലെ നാടോടിക്കഥകൾ ആഴ്ചപതിപ്പിൽ വന്ന് തുടങ്ങിയത്. ആർട്ടിസ്റ്റ് മദനൻ്റെ ജീവൻ തുടിക്കുന്ന ചിത്രത്തോടൊപ്പം ആ കഥ എഴുതിയത് ഞങ്ങൾ കോയാ എന്ന് വിളിക്കുന്ന ഡോ. എം. മുല്ലക്കോയയായിരുന്നു. ലക്ഷദ്വീപിലെ ഒട്ടുമിക്ക നാടോടിക്കഥകളും അച്ചടിമഷി പുരണ്ടത് ഇദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. ലക്ഷദ്വീപിലെ രാക്കഥകൾ…

Read More

ലക്ഷദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും മലപ്പുറം, പുത്തനത്താണി സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നടത്തി. പ്ലസ് ടു വിനു ശേഷം ഡിഗ്രിയുടെ കൂടെ തൊഴിലധിഷ്ഠിത കോഴ്സുകൾ കൂടി നൽകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കേരള ഗവണ്മെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്നതാണ് സി പി എ കോളേജ്. കോളേജിലെ വൈസ് പ്രിൻസിപ്പലും കോസ്മോ പോലീറ്റൻ സ്റ്റഡീസ് ഡയറക്ടറുമായ…

Read More

പോർട്ട് ഡയറക്ടർ അറിയുന്നതിലേക്ക് (എഡിറ്റോറിയൽ)

അറബിക്കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകൾ എന്ന നിലക്ക് യാത്രയാണ് ദ്വീപു ‘ജീവിതത്തിൻ്റെ അടിത്തറ. പണ്ടാണെങ്കിൽ പായകെട്ടിയ ഓടങ്ങൾ സ്വന്തമായി ഓരോ ദ്വീപുകാർക്കുമുണ്ടായിരുന്നു. ആറ് വലിക്കുന്ന, എട്ട് വലിക്കുന്ന തോണികളും. അതൊക്കെ യന്ത്രവൽകൃത വാഹനങ്ങളായി ഇൻ്റർ ഐലൻ്റ് സർവീസിനും വൻകരയിലേക്കുള്ള യാത്രക്കും ഉപയോഗിച്ച ഇടക്കാലവും ഉണ്ടായിരുന്നു. അത്തരം വാഹനങ്ങളിൽ യാത്ര കർഷനമായി നിരോധിച്ചതോടെ ഏക ആശ്രയം ഗവൺമെൻ്റ് സെക്ടറിലുള്ള കപ്പലുകളും വെസലുകളുമായി തീർന്നു. കപ്പലുകളും വെസലുകളും ആസൂത്രിതമില്ലാതെ ഓടി തുടങ്ങിയപ്പോൾ ദ്വീപു ജീവിതം ഏറേ ദുസ്സഹമായി തീർന്നിരിക്കുകയാണ്. പ്ലാൻ…

Read More