വിദ്യാഭ്യാസ ഡയറക്ടർക്ക് (എഡിറ്റോറിയൽ)

ലക്ഷദ്വീപിലെ ഭൗതിക വിദ്യാഭ്യാസത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുണ്ട്. ഗുരുകുല രീതിയിലുള്ള പാരമ്പര്യ വിദ്യാഭ്യാസത്തിന് നാല് നൂറ്റാണ്ടിലുമേറെ പാരമ്പര്യവും. അറബി മലയാളം വായിക്കാനും എഴുതാനുമറിയാത്തവരായി പഴയ തലമുറയിൽ ആരുമുണ്ടായിരുന്നില്ല. മത വിദ്യാഭ്യാസത്തിന് പുറമെ കടലോട്ടക്കണക്കും കടലറിവുകളും സൂഫി സാധനകളും പരിശീലിപ്പിക്കപ്പെട്ടിരുന്നു. മീൻ പിടിക്കാൻ പോക്കും കാർഷികവൃത്തിയും കപ്പൽ നിർമ്മാണവും ഓല മിടയലും കയർ പിരിക്കലും നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിൻ്റെ പല ഘട്ടങ്ങളിലും ഇവയെല്ലാം തന്നെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. പിന്നീട് സിലബസ് പൂർണ്ണമായും കേരളാ സിലബസ്സാക്കിയതോടെ…

Read More

പോർട്ട് ഡയറക്ടർ അറിയുന്നതിലേക്ക് (എഡിറ്റോറിയൽ)

അറബിക്കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകൾ എന്ന നിലക്ക് യാത്രയാണ് ദ്വീപു ‘ജീവിതത്തിൻ്റെ അടിത്തറ. പണ്ടാണെങ്കിൽ പായകെട്ടിയ ഓടങ്ങൾ സ്വന്തമായി ഓരോ ദ്വീപുകാർക്കുമുണ്ടായിരുന്നു. ആറ് വലിക്കുന്ന, എട്ട് വലിക്കുന്ന തോണികളും. അതൊക്കെ യന്ത്രവൽകൃത വാഹനങ്ങളായി ഇൻ്റർ ഐലൻ്റ് സർവീസിനും വൻകരയിലേക്കുള്ള യാത്രക്കും ഉപയോഗിച്ച ഇടക്കാലവും ഉണ്ടായിരുന്നു. അത്തരം വാഹനങ്ങളിൽ യാത്ര കർഷനമായി നിരോധിച്ചതോടെ ഏക ആശ്രയം ഗവൺമെൻ്റ് സെക്ടറിലുള്ള കപ്പലുകളും വെസലുകളുമായി തീർന്നു. കപ്പലുകളും വെസലുകളും ആസൂത്രിതമില്ലാതെ ഓടി തുടങ്ങിയപ്പോൾ ദ്വീപു ജീവിതം ഏറേ ദുസ്സഹമായി തീർന്നിരിക്കുകയാണ്. പ്ലാൻ…

Read More

കുടുംബ വഴക്കുകൾ പള്ളിയിലേക്ക് വലിച്ചിഴക്കുന്നവർ

ലക്ഷദ്വീപിൽ മൂന്ന് പോലീസ് വെടിവെപ്പുകളാണ് നടന്നിട്ടുള്ളത്. ആദ്യത്തേത് കിൽത്താൻ ദ്വീപിലേക്ക് ഒരു പ്രകോപനവുമില്ലാതെയാണ് നടന്നത്. അവിടെ ഒരു കുറ്റവും ചെയ്യാത്ത ഒട്ടേറേ പേരെ ജാതിയുടെ പേരിൽ ക്രൂരമായി മർദ്ധിക്കപ്പെട്ടു. കുടുംബ കലഹങ്ങളും വ്യക്തി വൈരാഗ്യങ്ങളുമാണ് പല മർദ്ദനങ്ങൾക്കും കാരണമായി തീർന്നത്. രണ്ടാമത് നടന്നത് ആന്ത്രോത്ത് ജുമാഅത്ത് പള്ളിയിലാണ്. അവിടേയും നടന്നത് കുടുംബ കലഹങ്ങളും രാഷ്ട്രീയ വിദ്വേശങ്ങളും പോലീസിൻ്റെ തെറ്റായ നടപടികളുമായിരുന്നു. ദ്വീപിലെ പല ദ്വീപുകളിലും നടന്ന പ്രശ്നങ്ങളും പള്ളി അടച്ചിടലുകളും ഗ്രൂപ്പ് വഴക്കുകളുമൊക്കെ നടന്നത് പരിശോദിക്കുമ്പോൾ ഇത്തരം…

Read More

എം.വി.കവരത്തി: തീരാത്ത അറ്റകുറ്റപ്പണി, വലയുന്ന ജനം (എഡിറ്റോറിയൽ)

ജനുവരി 15 ആവുമ്പോൾ ആറു മാസം ആവും ലക്ഷദ്വീപിലെ വലിയ കപ്പലായ എം.വി.കവരത്തി റിപ്പയർ ഡോക്കിനായി മുംബൈയിലെ കൊച്ചിൻ ഷിപ് യാർഡ് യൂണിറ്റിൽ പോയിട്ട്.ജനങ്ങൾ ദുരിതവും പേറി യാത്രകൾ ക്ലേഷകരമായി  മുന്നോട്ട് പോവുമ്പോഴും കവരത്തി കപ്പൽ സർവീസിൽ തിരികെ എത്തിക്കുവാൻ കഴിയാത്തത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന അലംഭാവം തന്നെയാണ്.മൂന്ന് മാസത്തെ ഡോക്കിനായി ക്രമപ്പെടുത്തിയ, അതായത് ഒക്ടോബർ മാസം അവസാനത്തോടെ  സർവീസിൽ തിരികെ എത്തേണ്ട കപ്പൽ ആറു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല.ലോകത്ത് വലിയ കപ്പലുകൾ പതിനഞ്ചും…

Read More

ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

     ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി നിൽക്കുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന ഏകാധിപത്യത്തിൽ വിധേയപ്പെട്ട് ജീവിക്കുന്ന ഒരു ജനവിഭാഗത്തിന് തങ്ങളുടെ അവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെങ്കിൽ സാധാരണക്കാരന്റെ ഭാഷയിൽ അവരോട് സംവദിക്കുന്ന പത്രമാധ്യമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ചരിത്ര സംരക്ഷണമോ സാംസ്കാരിക സൂക്ഷ്മത…

Read More