കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി        ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം ദ്വീപും കൽപേനിയുടെ കടപ്പുറത്ത് നിന്നു മാത്രം കണ്ടിട്ടുണ്ട്. ജേഷ്ഠന്മാരായ ആറ്റയും, ഇയ്യയും കോഴിക്കോട്ട് പഠിച്ചു കൊണ്ടിരുന്നു. എനിക്കും കോഴിക്കോട്ട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹം ജനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ആറാം ക്ലാസ് പരീക്ഷ 1959…

Read More

ചില ബാല്യകാല ഓർമ്മകളും അനുഭവങ്ങളും

വീട്ടിൽ നിന്നും സ്കൂൾ വരെ ഒരു കിലോമീറ്ററോളം ദൂരം കാണും. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെയാണ് യാത്ര. ഇന്നത്തെ പോലെ ഭാരമുള്ള പുസ്തകങ്ങൾ ഇല്ലാത്തത് ഭാഗ്യമായി. കൂട്ടിനു സുഹൃത്തും അയൽവാസിയുമായ കുന്നാംകുലം സെയ്ത് മുഹമ്മദ് കോയയും മണ്ണേൽ കാസ്മിക്കോയയും ഉണ്ടാവും. ചെറുപ്പത്തിലെ ഉമ്മ മരിച്ചത് കാരണം സെയ്ത് മുഹമ്മദ് കോയ എന്റെ അയൽ വക്കത്തുള്ള അവരുടെ ബാപ്പയുടെ അവ്വേൽ വീട്ടിലാണ് വളർന്നത്. മഴക്കാലത്ത് രണ്ടു പേര് ഒരു കുടക്കീഴിൽ നടന്നു പോയത് ഒരു ഗൃഹാതുരത്വം ഉള്ള…

Read More

പവിഴ മണ്ണിലെ സുൽത്താൻ (ദ്വീപിലെ ഡയറിക്കുറിപ്പുകൾ)

ഇസ്മത്ത് ഹുസൈൻ യു.സി. കെ എന്ന മൂന്നക്ഷരത്തിൽ ലക്ഷദ്വീപിൻ്റെ സാഹിത്യവും സംസ്ക്കാരവും രാഷ്ട്രീയവും ആത്മീയതയും സമ്മിശ്രമായി കിടക്കുന്നു. തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് സമരം നയിച്ചതിൻ്റെ പേരിൽ സ്വന്തം ജന്മദേശത്തേക്ക് ഊര് വിലക്ക് കൽപ്പിക്കപ്പെട്ട ഒരു മനുഷ്യൻ, മന:സാക്ഷി സത്യമാണെന്ന് കാണിച്ച ഇയ്യകോയാ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കോൺഗ്രസ്സ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുകയും ചെയ്തതിൻ്റെ പേരിൽ കവരത്തി ഹുജ്റാ പള്ളിയിലെ ഖലീഫാ സ്ഥാനം നഷ്ടമായി. പരിത്യാഗത്തിൻ്റെ കനൽ വഴികളിലൂടെ ജീവിതം നടന്ന് തീർത്തപ്പോൾ യു. സി. കെ എന്ന…

Read More

ജിന്നും ജിന്ന് പണിത പള്ളിയും

ഡോ. സീജി.പൂക്കോയ കൽപേനി എന്റെ സ്ക്കൂൾ അഡ്മിഷനു മുമ്പ് നടന്ന എത്രയോ സംഭവങ്ങൾ എന്റെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു സംഭവം കൽപേനിയുടെ തെക്കെ അറ്റത്തുള്ള മുഹിയുദ്ദീൻ പള്ളി ഞാൻ ആദ്യം കണ്ടതാണ്. അന്ന് ഒരു പെരുന്നാൾ ദിനം. വൈകുന്നേരം സൂര്യൻ അസ്തമിച്ചിട്ടില്ല. ഞാൻ എന്റെ മൂത്ത ജ്യേഷ്ഠൻ ആറ്റ (ആറ്റക്കോയ) യുടെ കൈ പിടിച്ചു നടന്നു നടന്നു പൊന്നേം പള്ളി കഴിഞ്ഞു കൽപേനിയുടെ തെക്ക് ഭാഗത്ത് എത്തി. കുന്നാംകുലം വീട്ടിന്റെ പടിഞ്ഞാറ്…

Read More

ഡോ. എം. മുല്ലക്കോയ ലക്ഷദ്വീപ് നാടോടി സാഹിത്യ ഗവേഷകൻ

ഇസ്മത്ത് ഹുസൈൻ ഞാൻ അറിഞ്ഞ കാലത്ത് ദ്വീപിലെ ഒരെഴു ത്തുകാരനെ കാണണമെന്ന ആഗ്രഹമുണ്ടായത് ഡോ. എം. മുല്ലക്കോയയെയായിരുന്നു. സാഹിത്യകാരനെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കവരത്തിയിൽ ചെന്നു കാണുകയുണ്ടായി. ഞാൻ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ച് തുടങ്ങിയ കാലത്താണ് ലക്ഷദ്വീപിലെ നാടോടിക്കഥകൾ ആഴ്ചപതിപ്പിൽ വന്ന് തുടങ്ങിയത്. ആർട്ടിസ്റ്റ് മദനൻ്റെ ജീവൻ തുടിക്കുന്ന ചിത്രത്തോടൊപ്പം ആ കഥ എഴുതിയത് ഞങ്ങൾ കോയാ എന്ന് വിളിക്കുന്ന ഡോ. എം. മുല്ലക്കോയയായിരുന്നു. ലക്ഷദ്വീപിലെ ഒട്ടുമിക്ക നാടോടിക്കഥകളും അച്ചടിമഷി പുരണ്ടത് ഇദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. ലക്ഷദ്വീപിലെ രാക്കഥകൾ…

Read More

പൂ വിടരും മുമ്പേ

ആഴക്കടലിൽ കേരളക്കരയിൽ നിന്നും ഇരുനുറിലേറെ നാഴിക അകലെ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു തെങ്ങിൻ തോപ്പുകൾ നിറഞ്ഞ തുരുത്തുകളാണെല്ലോ ലക്ഷദ്വീപുകൾ. ആയിരത്തി തൊള്ളായിരത്തി അൻപതിനു മുമ്പ് തികച്ചും ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപു സമൂഹങ്ങളിൽ അധിവസിച്ചിരുന്ന ജനതക്ക് അന്ന് വൻകരയിൽ എത്തിപ്പെടുക എന്നത് ഒരു ബാലികേറാമല തന്നെയായിരുന്നു. മാറി വരുന്ന കാലാവസ്ഥയിൽ മല പോലെ പൊങ്ങി വരുന്ന തിരമാല മുറിച്ചു കടന്നു കാറ്റിന്റെ ഗതിക്കനുസരിച്ചു പത്തൊമ്പത് അടി നീളമുള്ള വലിയ പായത്തോണിയിൽ കച്ചവടത്തിനും ചികിൽസക്കും ചെന്നെത്തുന്നത് ഇന്ന്…

Read More

ളിറാർ എന്ന പാട്ടു മാന്ത്രികൻ

ളിറാർ പാടുമ്പോൾ അയാളുടെ മുന്നിൽ ഇരുന്ന് ഞാൻ ധ്യാനിച്ചിട്ടുണ്ട്. ആ ശബ്ദത്തിന് ഒരു മാസ്മരിക താളമുണ്ട്. കേൾക്കുന്തോറും നമ്മെ ലഹരിപിടിപ്പിക്കുന്ന ഒരു ഇഷ്ഖിൻ്റെ പിരാന്തുണ്ടതിൽ. അമ്മേനിയിൽ ചെന്നപ്പോയാണ് ളിറാറിൻ്റെ കുടുംബ പശ്ചാത്തലം മനസിലാക്കാനായത്. ലക്ഷദ്വീപ് സംഗീതത്തിലെ ഡോലിപ്പാട്ടും സൂഫി പാട്ടുകളും സഫീനാ പാടി പറകലിലൂടെയും രൂപപ്പെട്ടു വന്ന ഒരു കുടുംബം. എന്ത് തിരക്കുണ്ടായാലും പാട്ടിന് വേണ്ടി എല്ലാം മാറ്റിവെച്ച് പാട്ടുപാടുന്ന ഒരു കുടുംബത്തെ നമുക്ക് ഒരു പക്ഷെ വേറേ എവിടേയും കാണാനാവില്ല. ദാരിദ്രിയമോ അഹംഭാവമോ ഏശാതെ ആ…

Read More