കേരള മാപ്പിള കലാ അക്കാദമി ചെത്ത്ലത്ത് ദ്വീപ് ചാപ്റ്റർ രൂപീകരിച്ചു

ചെത്ത്ലത്ത് ദ്വീപിൽ കേരള മാപ്പിള കലാ അക്കാദമിയുടെ ചാപ്റ്റർ രൂപീകരിച്ചു. ജനുവരി 4 ന് വൈകുന്നേരം ചിൽഡ്രൻസ് പാർക്കിന് പടിഞ്ഞാറ് കടൽ തീരത്ത് ചേർന്ന യോഗത്തിൽ ലക്ഷദ്വീപ് ചാപ്റ്റർ രക്ഷാധികാര സമിതി അംഗം മുഹ്സിൻ ‘ജനറൽ സെക്രട്ടറി റഹ്മത്ത് ഷൈയ്ക്ക് എന്നിവർ അക്കാദമിയുടെ ലക്ഷ്യങ്ങളും ചാരിറ്റി മേഖലയിൽ വഹിക്കുന്ന പങ്കും വിശദീകരിച്ചു. ചെത്ത്ലത്ത് ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സി.ബി മുഹമ്മദ് ഇർഷാദ് (പ്രസിഡൻ്റ്), ടി.ടി.സുൽഫീക്കർ അലി ,ഒ.സി.അനീസ (വൈസ് പ്രസിഡൻ്റ്മാർ), എ .മുഖ്താർ…

Read More

ളിറാർ അമിനിക്ക് സ്വീകരണം നൽകി

അമിനി : തെക്കൻ തനിമ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് റിക്രിയേഷൻ ക്ലബ്ബ് അനുഗ്രഹീത സൂഫി ഗായകൻ ളിറാർ അമിനിക്ക് പൗര സ്വീകരണം നൽകി. ക്ലബ്ബ് അംഗങ്ങളും പൗര പ്രമുഖരും ചേർന്ന് നൽകിയ സ്വീകരണത്തിൽ റിട്ടേഡ് ടെപ്യൂട്ടി കലക്ടർ ടി. കാസിം മുഖ്യപ്രഭാഷണം നടത്തുകയും ളിറാറിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ചെറിയ കോയാ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷദ്വീപിലെ പ്രശസ്ത നാടക നടമാരായ ജബ്ബാർ ഉവ്വാ, മൂസ ഉവ്വാ, യു.പി സൈനുൽ ആബിദ്, ജലീൽ…

Read More

276 കിലോഗ്രാം ഭാരം; ജപ്പാനില്‍ ഒരു ചൂര മീൻ ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക്

ടോക്കിയോ: ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11 കോടി രൂപ ലഭിച്ചത്. ജപ്പാനിലെ ടോക്കിയോയിലെ മത്സ്യ മാർക്കറ്റിലാണ് അസാധാരണ വിലയ്ക്ക് ട്യൂണമീൻ വില്‍പന നടന്നത്. പുതുവത്സരത്തോടനുബന്ധിച്ച്‌ ടോക്കിയോയിലെ മത്സ്യ മാർക്കറ്റില്‍ നടന്ന ലേലത്തില്‍ ഒരു ട്യൂണ മീനിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടല്‍…

Read More

കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ

കൽപേനി : ലക്ഷദ്വീപ് കൽപേനി ദ്വീപിന് സമീപം പുരാതന യൂറോപ്യൻ യുദ്ധക്കപ്പലിന്റെ അവശിഷ്ട‌ങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 17- ഉം 18-ഉം നൂറ്റാണ്ടുകളിലേതായി കരുതുന്ന കപ്പലിന്റെ അവശിഷ്‌ടങ്ങൾ ഒരു സംഘം മുങ്ങൽ വിദഗ്‌ധർ കണ്ടെത്തിയതാണെന്ന് ഗവേഷക സംഘം അറിയിച്ചു.ഗവേഷകസംഘം വ്യക്തമാക്കുന്നത്, ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്ത് തകർന്നുകിടക്കുന്ന ഈ കപ്പൽ, പോർച്ചുഗീസ്, ഡച്ച് അല്ലെങ്കിൽ ബ്രിട്ടീഷുകാരുടേതായിരിക്കാമെന്നാണ്. ഈ കണ്ടെത്തൽ പ്രദേശത്തെ ചരിത്രപരമായ വിപുലമായ പഠനങ്ങൾക്ക് വഴിയൊരുക്കും. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ മിഡിൽ ഈസ്റ്റിൻ്റെയും ശ്രീലങ്കയുടെയും വ്യാപാരപാതകളിലെ ആധിപത്യത്തിനായുള്ള കടൽപോരുകളുമായി ഈ…

Read More

ആൻഡമാൻ, ലക്ഷദ്വീപ് വികസനം മോദി സർക്കാരിന്റെ മുൻഗണനയിലാണ്: അമിത് ഷാ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ടൂറിസം വർധിപ്പിക്കുക എന്നിവയാണ് മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വീപുകളുടെ വികസന ഏജൻസിയുടെ (ഐഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച ഷാ ഈ ദ്വീപുകളുടെ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. യോഗത്തിൽ ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന, ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങളുടെ പുരോഗതി ഷാ അവലോകനം ചെയ്‌തതായി മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ്…

Read More

പൊന്നാനി തുറമുഖം തുറക്കും: ലക്ഷദ്വീപ് പൊന്നാനി ചരക്ക് ഗതാഗതം ആലോചനയിൽ

പൊന്നാനി: 2025ൽ തുറമുഖം തുറന്ന് അടഞ്ഞു പോയ ചരിത്രം മാറ്റിയെഴുതുമെന്ന് പി.നന്ദകുമാർ എംഎൽഎയുടെ ഉറപ്പ്. എഴുപതുകളിൽ നിലച്ചു പോയ പൊന്നാനി തുറമുഖത്തിലെ ചരക്ക് നീക്കം 2025ൽ പുനരാരംഭിക്കുമെന്ന വൻ പ്രതീക്ഷയാണ് പുതുവത്സര സമ്മാനമായി പി.നന്ദകുമാർ എംഎൽഎ പൊന്നാനിക്കാർക്ക് നൽകുന്നത്. അര നൂറ്റാണ്ടിലധികം നീണ്ട തുറമുഖത്തിൻ്റെ ഇരുണ്ട കാലം 2025ൽ അവസാനിക്കുമെന്നാണ് ഉറപ്പ്. തീരത്ത് കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉരു കൊണ്ടു വന്നെങ്കിലും ചരക്ക് നീക്കം ഉറപ്പാക്കാനാണ് നീക്കമെന്നും പൊന്നാനി സാധ്യതകളുടെ കേന്ദ്രമാണെന്ന് ഈ ചരക്ക് നീക്കത്തിലൂടെ…

Read More

തിണ്ണകരയിൽ ഹംദുള്ള സഈദ്

അഗത്തി: തിണ്ണകര ദ്വീപിൽ സന്ദർശനം നടത്തി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. തിണ്ണകരയിലെ പൊളിച്ചു നീക്കലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം. തിണ്ണകരയിലെ നിർമ്മാണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്ന ഭൂഉടമകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് സാരമായ കോട്ടങ്ങൾ ഉണ്ടാക്കുന്നതും ആവശ്യമായ അനുമതികൾ ഇല്ലാത്തതുമാണെന്ന ഭൂഉടമകളുടെ ആശങ്കകൾ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും എംപി ഹംദുളള സഈദ് പറഞ്ഞു.അനധികൃതമായ കയ്യേറ്റങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും എതിരെയുള്ള…

Read More

സ്വത്തവകാശം ഭരണഘടനപരം -സുപ്രീംകോടതി

ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്‌ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. 1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. എന്നിരുന്നാലും, നഷ്ടപരിഹാരത്തുക വിതരണത്തിൽ കാലതാമസം നേരിടുന്ന അസാധാരണ സാഹചര്യത്തിൽ…

Read More

പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണ്: ഡോ: ശിവദാസൻ എംപി

ആന്ത്രോത്ത്: കക്ഷിരാഷ്ട്രീയത്തിനുമപ്പുറം നാം ഒരുമിച്ച് നിന്ന് പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണെന്ന് രാജ്യസഭാംഗം ഡോ: ശിവദാസൻ എംപി. ആന്ത്രോത്ത് അൽ അബ്റാർ അക്കാദമിയിൽ സംഘടിപ്പിച്ച chat with a leader പ്രോഗ്രാമിൽ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദ്വീപുകാർ വ്യത്യസ്ത രാഷ്ട്രീയത്തിൻ്റെ പ്രവർത്തകരാണ്.ജനാധിപത്യ സംവിധാനങ്ങളുടെ സുസ്ഥിരമായ കെട്ടുറപ്പിനതാവശ്യവുമാണ്. മനുഷ്യർ തമ്മിലുള്ള കുടിപ്പകക്ക് പക്ഷേ ഇതൊരിക്കലും ഒരു കാരണമാവരുത്. യാത്രാ സൗകര്യവും മികച്ച ചികിൽസാ സംവിധാനവും ഏതൊരു മനുഷ്യൻ്റെയും അടിസ്ഥാനാവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രസ്തുത ആവശ്യങ്ങൾ ഒരിക്കലും പാർട്ടി നോക്കിയല്ല നിർണ്ണയിക്കപ്പെടേണ്ടത്.കോർപ്പറേറ്റ്…

Read More

യാത്രക്കാരൻ വെസ്സലിൽ മരണപ്പെട്ടു

കിൽത്താൻ: ബ്ലാക്ക് മർലിൻ വെസെലിൽ കവരത്തിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരൻ മരണപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശി കാസ്മി മുള്ളിപ്പുരയാണ് മരണപ്പെട്ടത്. വെസെലിൽ വെച്ച് ബാത്ത്റൂമിൽ കയറിയ ഇയ്യാൾ ഇറങ്ങാൻ നേരം വൈകിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിൽത്താൻ, ചെത്‌ലാത്, കൽപേനി തുടങ്ങിയ ദ്വീപുകളിൽ ഫൈബർ ഫാക്ടറിയിൽ സേവനമനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മയ്യിത്ത് കടമത്ത് ദ്വീപിൽ ഇറക്കുകയും സ്വദേശമായ കിൽത്താനിലേക്ക് ബോട്ട് മാർഗ്ഗം കൊണ്ടുവരികയും ചെയ്തു. കബറടക്കം കിൽത്താൻ ഷെയ്ഖ് പള്ളിയിൽ നടക്കും.

Read More